Posts

അഗ്നേയയുടെ സംശയങ്ങൾ.

ഒന്നാം ക്‌ളാസിൽ പഠിക്കുന്ന ആഗ്നേയയ്ക്ക് പനിയായിട്ടായിരുന്നു അച്ഛനെ വിളിച്ച് വീട്ടിലേക്കയച്ചത്.  പനി  മാറി സ്കൂളിൽ പോകാൻ ഒരുങ്ങിയപ്പോൾ അച്ഛൻ പറഞ്ഞു സ്കൂൾ അടച്ചു. ഇനി ടീച്ചർ വിളിക്കുമ്പോൾ പോയാൽ മതിയെന്ന്.  ഇപ്പോൾ പനിമാറിയിട്ട് രണ്ടുമൂന്നാഴ്ചയോളമാകുന്നു. കുറച്ചുദിവസങ്ങളായി ആയമ്മ വീട്ടിലേക്കു വന്നിട്ട്.  അമ്മയെ വീട്ടിലെങ്ങും കാണുന്നില്ല. അച്ഛൻ ഓഫീസിൽ പോകുന്നില്ല. ആഗ്നേയയുടെ കുഞ്ഞുമനസ്സു നിറയെ സംശയങ്ങളാണ്. "അച്ഛാ, മോൾടെ പനിയൊക്കെ മാറീല്ലോ എന്നിട്ടും എന്താ  സ്കൂൾ തുറക്കാത്തെ?" "അതൊ. മോളുടെ പനി കാരണമല്ല,  കൊറോണ എന്നൊരു അസുഖം ലോകം മുഴുവൻ ബാധിച്ചിരിക്കുന്നു. അതിനൊരു ശമനം വന്നാലേ ഇനി സ്കൂളൊക്കെ തുറക്കൂ. മോൾ പോയി എന്തെങ്കിലും വരയ്ക്കുകയോ വായിക്കുകയോ ഒക്കെ ചെയ്തോ. ഐ ടി കമ്പനിയിൽ ജോലിനോക്കുന്ന അവളുടെ അച്ഛൻ സുമേഷ് പറഞ്ഞു. " "അച്ഛന്റെ ഓഫീസും പൂട്ടിയോ? അതാണോ അച്ഛൻ പോകാത്തെ." അവൾക്കു വീണ്ടു സംശയം. "അതെ." അയാൾ ഉത്തരം നല്കി. "ഈ കൊറോണ എന്നാൽ എന്താ അച്ഛാ?" "കൊറോണയും ഒരുതരം പനിയാണ്.  അതു നമ്മുടെ തൊണ്ടയിലൂടെ പതുക്കെ  ശ്വാസകോശങ്...

ചാറ്റൽ മഴ

ചാറ്റൽ മഴ ട്യൂഷൻകഴിഞ്ഞ്‌ കുട്ടികൾ ഓരോരുത്തരായി കുടയും ചൂടി കലപിലയോടെ മഴയിലേക്കിറങ്ങി നടന്നു. വരാന്തയിൽനിന്ന് മഴയിലേക്കുനോക്കി രവീന്ദ്രൻമാഷ്‌ നിന്നു. "സാർ നാളെ ഞാൻ വരില്യാ.. ചേച്ചീടെ നിശ്ചയമാണ്" "ശരി നീന" നീന ഇറങ്ങി നടന്നു. രവീന്ദ്രൻ സ്വാധീനംകുറഞ്ഞ ഇടതുകാൽ വലിച്ചുവച്ച്‌ അകത്തേക്കു നടന്നു. ജനലിനരികിൽ കസേരയിലിരുന്ന് മഴയിലേക്ക്‌ നോക്കി.... സ്വന്തം വീട്ടിൽ കുട്ടികൾക്ക്‌ ട്യൂഷന്‍ എടുത്ത് ഇങ്ങനെ ജീവിതംനയിക്കേണ്ടിവരുമെന്ന് സ്വപ്നത്തില്‍പോലും ഓർത്തിട്ടില്ല അയാളുടെ ചിന്തകള്‍ ഒരു ഇരുപതുവര്‍ഷങ്ങള്‍ പുറകോട്ടുപോയി.... ടൗണിലെ ഏറ്റവുംവലിയ ടൂട്ടോറിയൽകോളേജിൽ ട്യൂഷന്‍മാഷായി ജോലി എടുത്തിരുന്നകാലം.... അന്ന് ഒരു ടൈംപാസ്സിനായിരുന്നു താന്‍ ബി എസ്സി കഴിഞ്ഞു ട്യൂട്ടോറിയലില്‍ മാഷായി ചേര്‍ന്നത്. കിട്ടുന്ന പണം ലാവിഷായി ചിലവഴിച്ചുനടന്നു. വലിയ സമ്പന്നരായിരുന്നില്ലെങ്കിലും കുടുംബപ്രാരബ്ധം അറിയാതെയാണ് അച്ഛന്‍ തന്നെ വളര്‍ത്തിയത്‌.. നാലുപെണ്മക്കളുടെയിടയില്‍ അച്ഛന് ആകെ കിട്ടിയ ആണ്‍തരിയായിരുന്നതിനാൽ വീട്ടില്‍ വലിയൊരു സ്ഥാനമായിരുന്നു തനിക്ക്.. മൂത്ത രണ്ടുസഹോദരിമാരുടെ കല്യാണംകഴിഞ്ഞതോടെ അ...

പ്രണയലേഖനം

പ്രണയലേഖന മത്സരം. ഫെബ്രുവരി 12, 2017 വിഷയം: "ഞാനും പ്രണയിച്ചിരുന്നു.." പ്രിയനെ, രാവേറെയായ് പെയ്തുകൂട്ടുന്ന ഈ രാമഴ, എന് ‍ റെ പ്രണയാതുരമായ മനസ്സിനെ തണുപ്പിക്കുന്നില്ലല്ലോ... പാതി തുറന്ന ഈ ജാലകത്തിലൂടെ കൂരിരുൾ ചിത്രം വരയ്ക്കുന്ന പുറത്തേക്ക് നോക്കി ഞാൻ കാത്തു നില്ക്കയാണ്... നീ വരുന്നതും കാത്ത്. ഈ നില്പ് ഒരാവർത്തനമാണ്, പണ്ട് തുലാവർഷം ആർത്തലച്ചുപെയ്ത രാവിൽ ഇതുപോലെ ജാലകവാതിലിൽ മുഖമമർത്തി ഒരു ദാവണിക്കാരി നിന്നെയോർത്ത് നിന്നിരുന്നു.. മുനിഞ്ഞു കത്തുന്നമുട്ടവിളക്ക് അവളുടെ മുഖത്ത് ചുവന്ന വെളിച്ചം വിതറിയിരുന്നു... ജനലിലൂടതിക്രമിച്ചെത്തിയ കാറ്റടിയേറ്റ് അവളുടെ അളകങ്ങൾ നനഞ്ഞിരുന്നു... അവൾ ഞാനായിരുന്നു. അന്നത്തെ എന് ‍ റെ കാത്തുനില്പ്പിന് ‍ റെ കാരണവും നീതന്നെ. ഭഗവതി അമ്പലത്തിന് ‍ റെ നടയ്ക്കൽ വച്ചാണു നിന്നെയാദ്യമായ് കണ്ടത്. “കുട്ടീ ഒന്നു നില്ക്കൂ..” വിളികേട്ട് ഞാൻ തിരിഞ്ഞുനോക്കി. പിന്നിൽ നിന്റെ ചിരിക്കുന്ന മുഖം. “കുട്ടീടേ കയ്യിൽ നിന്നും വീണതാ” ഒരു അഞ്ച് രൂപാ നോട്ട് നീട്ടി നീ പറഞ്ഞു. ശരിയാണ് വഴിപാട് കഴിക്കാൻ കയ്യിൽ കരുതിയ അഞ്ചുരൂപ കാണുന്നില്ല. വേഗം വാങ്ങി, നന്ദിപോലും പറയാതെ വേഗം നടന്നു. ഞാനാകെ അ...

വിധിയുടെ ബലിയാട്

വിധിയുടെ ബലിയാട് എടീ പാറുക്കുട്ടിയേ എന്നു നീട്ടിവിളിച്ചോണ്ടാണ് ചെല്ലപ്പൻനായർ വീട്ടിലേക്കു കയറുന്നത്. മൂപ്പരുടെ ആ വിളികേൾക്കാൻ കത്തിരിക്കുന്നതുപോലെ പാറുവമ്മ കിണ്ടീംവെള്ളവുമായി എത്തും. നായർ ആ വെള്ളം വാങ്ങി കാലും മുഖവും കഴുകിയിട്ടേ അകത്തേക്കു കടക്കൂ. പിന്നെ ചായയുമായി വരുന്നത് ചെല്ലമ്മപ്പെങ്ങളായിരിക്കും. അതൊരു പതിവാണ്.  പെങ്ങളുടെ സമ്മന്തക്കാരൻ വിദേശത്തായതുകാരണം അവർ ഒടപ്പിറന്നോന്റെ കൂടെ തറവാട്ടിൽത്തന്നെയാ താമസം. രണ്ടുപേർക്കും ഓരോ കുട്ടികൾ. ചെല്ലമ്മയുടെ മകൻ ആദിയും ചെല്ലപ്പൻ നായരുടെ മകൾ അഞ്ജുവും തമ്മിൽ കുഞ്ഞുന്നാൾമുതൽക്കെ വലിയ ഇഷ്ടത്തിലാണ്. പഠിപ്പൊക്കെ കഴിഞ്ഞ് പേരുകേട്ട അഭിഭാഷകരായി ജോലിനോക്കുന്നതിനിടയിലും അവർതമ്മിലുള്ള ഇഷ്ടത്തിനൊരു കുറവുംവന്നിട്ടില്ല. ആ ഇഷ്ടത്തിൽ ഓപ്പോൾക്ക് അതൃപ്തിയൊന്നുമില്ലെന്ന് നായർക്ക് നന്നായറിയാം. കാരണവന്മാരായിട്ടുണ്ടാക്കിയ അളന്നാൽ തീരാത്ത സ്വത്തുക്കൾ അന്യൊരുത്തി വന്നനുഭവിക്കാതിരിക്കാൻ ഇതാണല്ലോ നല്ല മാർഗ്ഗവും. ഒന്നിച്ചൊരു കാറിലാണ് കച്ചേരിയിലേക്കുള്ള പോക്കും വരാവുമെല്ലാം. നല്ല തറവാടിത്തം. ആരും കണ്ടാൽ കൊതിച്ചുപോകും അതുപോലെ പൊരുത്തമാണ് രണ്ടാളുടേയും വേഷത്തിലും ...

ഒരു മഴയിലലിഞ്ഞലിഞ്ഞ്....

ട്യൂഷൻ കഴിഞ്ഞ്‌ കുട്ടികൾ ഓരോരുത്തരായി കുടയും ചൂടി കലപിലയോടെ മഴയിലേക്കിറങ്ങി നടന്നു. വരാന്തയിൽ നിന്ന് മഴയിലേക്കു നോക്കി രവീന്ദ്രൻ മാഷ്‌ നിന്നു. "സാർ നാളെ ഞാൻ വരില്യാ.. ചേച്ചീടെ നിശ്ചയമാണ്" "ശരി നീന"  നീന ഇറങ്ങി നടന്നു. രവീന്ദ്രൻ സ്വാധീനം കുറഞ്ഞ ഇടതുകാൽ വലിച്ചു വച്ച്‌ അകത്തേക്കു നടന്നു. ജനലിനരികിൽ കസേരയിലിരുന്ന് മഴയിലേക്ക്‌ നോക്കി.... സ്വന്തം വീട്ടിൽ കുട്ടികൾക്ക്‌ ട്യൂഷന്‍ എടുത്തു ഇങ്ങനെ ജീവിതം നയിക്കേണ്ടി വരും എന്ന് സ്വപ്നത്തില്‍ പോലും ഓർത്തിട്ടില്ല .  ചിന്തകള്‍ ഒരു ഇരുപതു വര്‍ഷങ്ങള്‍ പുറകോട്ടു പോയി.... ടൗണിലെ ഏറ്റവും വലിയ ടൂട്ടോറിയൽ കോളേജിൽ ട്യൂഷന്‍ മാഷായി ജോലി എടുത്തിരുന്ന കാലം.... അന്ന് ഒരു ടൈം പാസ്സിനായിരുന്നു താന്‍ ബി എസ്സി കഴിഞ്ഞു ട്യൂട്ടോറിയലില്‍ മാഷായി ചേര്‍ന്നത്. കിട്ടുന്ന പണം ലാവിഷായി ചിലവഴിച്ചു നടന്നു. വലിയ സമ്പന്നർ ഒന്നും ആയിരുന്നില്ലെങ്കിലും കുടുംബ പ്രാരബ്ധം ഒന്നും അറിയാതെയാണ് അച്ഛന്‍ തന്നെ വളര്‍ത്തിയത്‌. നാലുപെണ്മക്കളുടെയിടയില്‍ അച്ഛന് ആകെ കിട്ടിയ ആണ്‍തരിയായിരുന്നതിനാൽ വീട്ടില്‍ വലിയൊരു സ്ഥാനമായിരുന്നു തനിക്ക്..  മൂത്ത രണ്ടു സഹോദരിമാരുടെ...