ഒരു പെണ്ണുകാണൽ
ഒരു പെണ്ണുകാണൽ "എടാ മോന,നീയൊന്നെണീറ്റെ. ഇന്നാ കാർത്തുവല്യമ്മേടെ മോനിങ്ങോട്ടു വരും." ശാരദാമ്മേടെ വിളികേട്ടാണ് രാജേഷ് ഉണർന്നത്. ഗൾഫിലാണ് ജോലി. ലീവിൽ വന്നാൽ പതിവാണ് ഉച്ചവരെ ഈ ഉറക്കം. കണ്ണും തിരുമ്മി എണീറ്റിരുന്ന് അയാൾ പറഞ്ഞു, "ശഖരേട്ടനല്ലേ. വരട്ടെ. ഞാനൊന്നു കാണാനിരിക്കയായിരുന്നു അല്ലേലും" അയാൾ എണീറ്റു. അതെന്തിനാണാണാവോ. അവർ ആശ്ചര്യത്തോടെ മകന്റെ മുഖത്തേക്ക് നോക്കി. "'അമ്മ ആ തോർത്തിങ്ങെടുത്തേ. ഞാനൊന്നു കുളിച്ചുവരട്ടെ . എന്നിട്ടെല്ലാം പറയാം." ഈ ലീവ് തീരും മുന്നെ എവിടെയെങ്കിലും നിനക്കിഷ്ടമുള്ള ഒരുത്തിയെ കണ്ടുവച്ചിട്ട് വിട്ടാമതീന്നാ അവന്റെ പറച്ചില്. തോർത്ത് നീട്ടിക്കൊണ്ടമ്മ പറഞ്ഞത് അവന്റെ ഉള്ളിലൊരു കുളിരുപായിച്ചു. ഇതെങ്ങനെ അവതരിപ്പിക്കും എന്ന ചിന്തയിലായിരുന്നു. കാര്യം എളുപ്പായി. തല തുവർത്തിക്കൊണ്ടുമ്മറത്തേക്കു വന്ന രാജേഷ് കണ്ടത് അമ്മയുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ശേഖരേട്ടനെയാണ്. ശേഖരേട്ടന്റെ കൈപിടിച്ച് കുലുക്കിക്കൊണ്ടയാൾ ചോദിച്ചു, " ഞാൻ പറയാതെ എന്റെ മനസ്സെങ്ങനെ അറിഞ്ഞു ശേഖരേട്ടാ." വല്യച്ഛനും വല്യമ്മയ്ക്കും സുഖല്ലേ എന്നൊരു ചോദ്യവും ചേർ...